Monday 29 February 2016

നിറകൺകളിലൂടെ

ഓര്‍മ്മയുടെ വഴിവക്കില്‍

എന്നെപ്പോലെ ഈ പ്രപഞ്ചത്തില്‍ ഒളികണ്ണില്‍ മറഞ്ഞിരിക്കുന്ന വലിച്ചെറിയപ്പെട്ട ജീവിതവുമായ് എത്ര പെണ്‍കുട്ടികള്‍. ഊ ലോകത്തോടും ജനസമൂഹത്തോടും എന്ത് തെറ്റാണ് എന്നെ പോലുള്ളവര്‍ ചെയ്തത്. ആ പഴയകാല ഓര്‍മ്മകള്‍ എന്നെ അലട്ടികൊണ്ടിരിക്കുന്നു എങ്ങനെ മറക്കാനാ? എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കറുത്ത മുത്ത് തന്നെയാണ് ആ ഓര്‍മ. സമയം രാത്രി പതിനൊന്ന് മണിയായി കാണും. ഹോസ്റ്റല്‍ അവധിക്കാലമായപ്പോള്‍ അടച്ചു. ഹോസ്പിറ്റലില്‍ നിന്നിറങ്ങുമ്പോള്‍ ഞാനും എന്‍റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. അവരവരുടെ സമയമായപ്പോള്‍ ഓരോരുത്തരും യാത്ര പറഞ്ഞ് പിരിഞ്ഞു. ആ ഇരുട്ടില്‍ പാതിവഴിക്കല്‍ ഞാന്‍ മാത്രം. മനുഷ്യനായ് മറ്റാരുമില്ല. സമയം അതായിരുന്നതിനാല്‍ പേടി തോന്നി. ഒരു ചെറുഭയം എന്നെ ഗാഢതമായി പിടികൂടി. ഒരു ഒച്ചയനക്കം പോലെ തോന്നിയപ്പോള്‍ ഞാന്‍ മെല്ല് ഒന്ന് തിരിഞ്ഞ് നോക്കി. ഞാന്‍ ശരിക്കും പേടിച്ചു. ഞാനറിയാതെ എന്നെയാരോ പിന്തുടരുന്നുണ്ടായിരുന്നു. അവരാരാണ് എന്നോ എന്താണ്  അവരുടെ ലക്ഷ്യമെന്നോ അറിയില്ല. ഇരുട്ടില്‍ പാതിമുഖം മറഞ്ഞിരിക്കുന്നുവെങ്കിലും കണ്ണുകള്‍ വെട്ടിതിളങ്ങുന്നുണ്ടായിരുന്നു. അതില്‍ ഒരു മുഖം പരിചിതമായി തോന്നി. ആ മുഖം നിസഹായ ഭാവത്തില്‍ നില്‍ക്കുന്നു. മറ്റെല്ലാവരും ഭീകരരൂപികളെപ്പോലെയും അര്‍ത്ഥവത്താക്കിയ പേടിയോടെ നിരാശയോടെ ദേഷ്യത്തോടെ ഞാനവര്‍ക്ക് നേരെ നോക്കി അവരുടെ കണ്ണുകളില്‍ ഭീകരത  ഉറ്റിനില്‍ക്കുന്നുണ്ടായിരുന്നു.
അന്ന് ആ രാത്രി എന്‍റെ നല്ലൊരു നാള്‍വഴികള്‍ സ്വപ്നങ്ങള്‍ പുതുമയുടെ ജീവിത താളുകള്‍ അങ്ങനെയെല്ലാം അന്നെനിക്ക് നഷ്ടമായി. ഒരു നല്ല ജീവിതം തന്നെ. ഓര്‍മയുടെ താളുകളില്‍ ആരുമറിയാതെ ആരോടും പറയാതെ ഞാനടക്കി പിടിച്ച നൊമ്പരങ്ങള്‍ വിധിയുടെ എഴുത്തിനനുസരിച്ച് നമ്മുടെ ജീവിതം  പോവും എന്നത് എന്‍റെ അനുഭവങ്ങള്‍ തെളിയിക്കുന്നു. ആ രാത്രിയില്‍ എനിക്ക് നഷ്ടമായത് എന്‍റെ ഭാവി ജീവിതം മാത്രമായിരുന്നില്ല ഞാന്‍ ജീവനു തുല്യമായി സ്നേഹിച്ച എന്‍റെ മാതാപിതാക്കള്‍ക്കൂടിയായിരുന്നു. എല്ലാവരും നഷ്ടപ്പെട്ട എനിക്ക് കരുത്തോടെ ജീവിക്കാനുള്ള ധൈര്യം തന്നത് എന്‍റെ വിദ്യാഭ്യാസമാണ്. അതുമില്ലാത്ത ഒരു പെണ്ണാണ് ഞാനെങ്കില്‍ ലോകത്തിന്‍റെ പല കോണുകളിലായി പിച്ചി ചീന്തപ്പെട്ട സ്ത്രീകളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായേനെ. അല്ലെങ്കില്‍ ഒരു മുഴം കയറില്‍ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ ആരും ശല്യം ചെയ്യാനില്ലാത്ത മാലാഖമാരുടെ ലോകത്തിലേക്ക് ഞാന്‍ പോവുകയായിരുന്നു. എത്ര നിസാരം അല്ലെ? ഇതാണ് പല സ്ഥല ങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും സൂക്ഷിക്കണം.  കാരണം അവള്‍ക്ക് നേരെ അവളറിയാതെ വല വീശുന്നുണ്ട്. ചതിയുടെ വല. പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന പാതകളിലെല്ലാം ഈ വല കാണും. ഒട്ടും പതറാതെ ധൈര്യത്തോടെ എഴുന്നേറ്റ് നടക്കാനാവണം സ്ത്രീ സമൂഹത്തിന്. ആര്‍ക്ക് നേരെയും ബലിയാടാകാനുള്ളതല്ല ഒരു സ്ത്രീയുടെ ജീവിതം. കരുത്തോടെ മുന്നേറണം. അതിനായ് സ്നേഹം എന്ന രണ്ടക്ഷരമുള്ള ചതിയുടെ വല വിരിച്ച് കാത്തിരിക്കുന്നവരെയെല്ലാം സൂക്ഷിക്കണം. ഇനിയുള്ള ഓരോ സ്ത്രീയുടെയും ജീവിതം വിജയത്തിന് വേണ്ടിയുള്ളതാണ്. വിജയിക്കുക. "സ്ത്രീ സമൂഹത്തെ ഒന്നടങ്കം രക്ഷിക്കുക."

നിറകൺകളിലൂടെ

സ്നേഹ മഴ

അമ്മേ.... എന്ന വിളി കേള്‍ക്കാന്‍ കൊതിക്കുന്നവരും മകളെ... എന്ന വിളി കാതോര്‍ക്കുന്നവരും പട്ടിണി പാവങ്ങളും വലിച്ചെറിയപ്പെട്ട തരത്തില്‍ ഉണ്ടായിട്ടും ഇല്ലാതായ വൃദ്ധന്മാരും ഒരുപാടുള്ളതാണ് നമ്മുടെ കൊച്ചു കേരളം.
പ്രായത്തിന്‍റെ പക്വതയില്ലായ്മ പല ജീവിതങ്ങളേയും അപകടത്തിലാക്കാറുണ്ട്. നമ്മിലെ കൊച്ചു കൊച്ചു മോഹങ്ങള്‍ പടര്‍ന്ന് പന്തലിച്ച് ആഗ്രഹങ്ങളായ് കിട്ടിയേ തീരൂ എന്ന വാശിയില്‍ നാം ചെയ്യുന്ന എന്തും അബദ്ധമായ് മാറിയേക്കാം. നമ്മിലെ തെറ്റുകളെ നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ നാം അതിന് ശ്രമിക്കുന്നില്ല. തിരിച്ചറിവില്ലാതെ എടുത്ത് ചാട്ടം കൊണ്ട് വന്ന ഒരു ദുരന്തം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്‍റെ ജീവിതത്തിലെ കറുത്ത മുത്ത്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം ക്ലാസില്‍ മിടുക്കിയായിരുന്നു. അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു. എല്ലാ പരിപാടികളിലും പങ്കുചേരും. പുസ്തകങ്ങള്‍ നന്നായി വായിക്കും. സ്കൂളിലെ യുവജനോത്സവം ഞാന്‍ കവിതാ ആലാപന മത്സരത്തിനുണ്ടായിരുന്നു. ഫസ്റ്റ് കിട്ടിയ കാരണം കൊണ്ട് സ്റ്റേജില്‍ പാടിപ്പിച്ചു. അന്നാണെന്നെ ഫിറോസ് ആദ്യമായി കാണുന്നത്. അല്ല ശ്രദ്ധിക്കുന്നത്. പിന്നീട് നിരന്തരം കാണലായി, സംസാരിക്കലായി. അതെപ്പോഴോ ഞാനറിയാതെ എന്നിലെ പ്രണയമായി. ഞാനറിയാതെ അവനെ കണ്ടുകൊണ്ടിരിക്കാന്‍ എന്‍റെ മിഴികള്‍ കൊതിച്ചു. അതില്‍ പിന്നെ ആഹ്ലാദിക്കാതെ പോവുന്ന ദിനങ്ങളില്ലായിരുന്നു. പ്രണയം ഒരു ലഹരിപോലെ എന്‍റെ ശരീരത്തില്‍ കടന്ന്കൂടി. അവനെയോര്‍ക്കാത്ത ദിനങ്ങളില്ലായിരുന്നു. ആലോചനയായിരുന്നു എന്‍റെ ഹോബി. ഒടുക്കം മാതാപിതാക്കളെയൊക്കെ വെറുപ്പിച്ച്, അവരെയെല്ലാം ഉപേക്ഷിച്ച് സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി ഞങ്ങള്‍ രണ്ട് പേരും വീട് വിട്ടിറങ്ങി. എന്‍റെ തിരിച്ചറിവില്ലായ്മ, എന്‍റെ സന്തോഷം കിനാകണ്ട് ജീവിക്കാന്‍ തുടങ്ങിയ ആ ബന്ധം ഏറെനാള്‍ നീണ്ട് നിന്നില്ല. തിരുവനന്തപുരത്ത് വെച്ച് ചെറിയ ഒരു ...... അതെന്‍റെ ജീവിതത്തിലെ വലിയ ദുരന്തമായി. അതിലെനിക്കെല്ലാം നഷ്ടപ്പെട്ടു. സുഖം, സന്തോഷം, ജീവിതം അങ്ങനെയെല്ലാം. എന്‍റെ സ്ഥിതിയറിഞ്ഞ് ഹൃദയം പൊട്ടി അമ്മ മരിച്ചു. ഭര്‍ത്താവും ഇല്ലാതായി. എന്നെന്നേക്കുമായ് ഈ ലോകത്ത് ഞാന്‍ തനിച്ചായി. ഉപദേശം അതെന്നും എന്‍റെ ശത്രുവായിരുന്നു. ഉപദേശിക്കുന്നവരും. എന്‍റെ മാതാപിതാക്കള്‍ ബന്ധുക്കള്‍ എല്ലാവരും എന്നെ സ്നേഹിച്ചു. എനിക്ക് വേണ്ട എല്ലാം തന്നു. പക്ഷേ.... ഞാനവരോട് കാണിച്ചതോ....? ഇന്നെനിക്ക് അതാലോചിക്കുമ്പോള്‍ പശ്ചാത്താപമാണ്. ഇന്നേവരെ തോന്നിയിട്ടില്ലാത്ത പശ്ചാത്താപം പക്ഷേ ഇനി അതില്‍ കാര്യമില്ല. വൈകിപ്പോയി ഏറെ....
ഇനി ഒരിക്കലും ആ സുഖവും സന്തോഷവും തിരിച്ച് കിട്ടില്ല. ആ സ്നേഹനിധിയും നഷ്ടമായി. പശ്ചാത്താപം ഇനി ഒന്നിനും പരിഹാരമാവില്ലല്ലോ?
ഇത്തരം കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ ഞാന്‍ നന്നായ് ആലോചിക്കണമായിരുന്നു. ഉപദേശം തേടണമായിരുന്നു.... ഇനി പറഞ്ഞിട്ടെന്ത് കാര്യം. പോയ നാളുകളെ തിരികെ വിളിക്കാന്‍ കഴിയില്ലല്ലോ. ജീവിതം എപ്പോഴും സന്തോഷപൂര്‍ണ്ണമാണെന്നു കരുതി ആഹ്ലാദിച്ചു കഴിഞ്ഞിരുന്ന എനിക്കിന്ന് - ദുരന്തങ്ങള്‍ മാത്രം ബാക്കി. എന്‍റെ ജീവിതത്തില്‍ ശുഭ നിമിഷങ്ങള്‍ വളരെ കുറവായിരുന്നു. ദുഃഖങ്ങള്‍ ഈ ജന്മം മുഴുവന്‍. ഇന്നെനിക്കറിയാം സ്നേഹബന്ധങ്ങളുടെ വില ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. പക്വതയില്ലായ്മ എത്രത്തോളമെന്ന്. അടുത്ത ജന്മത്തിലെങ്കിലും കൂട്ടുകുടുംബമൊത്ത് സ്നേഹത്തോടെ കഴിയണമെന്നാണ് എന്‍റെ ആഗ്രഹം. എന്‍റെ ജീവിതം ഈ ജന്മം മുഴുവന്‍ പെയ്തൊഴിയുന്ന കണ്ണീര്‍ മഴയായിരിക്കും. എന്നാലെങ്കിലും ഞാന്‍ ഈ ജന്മം ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തവുമായിരിക്കും ഈ കണ്ണീര്‍ മഴ.

നിറകൺകളിലൂടെ

ചാറ്റിംഗ് ഫ്രണ്ട്

പ്രഭാതം പുലര്‍ന്ന സുന്ദരമായ ഗ്രാമം. ആ ഗ്രാമത്തെ ഇത്രത്തോളം സുന്ദരമാക്കിയത് എന്താണ് എന്ന് മനസ്സിലാകുന്നില്ല. പച്ച പരവതാനി വിരിച്ച പോലെയുള്ള വയലുകളും വൃക്ഷത്തലപ്പുകളും അനന്തസുന്ദരമായ നീലാകാശവും കിളികള്‍തന്‍ ശ്രുതി മധുരമായ കളഗീതങ്ങളും. ഒക്കെക്കൂടി തികച്ചും മനോഹരമായൊരു ഗ്രാമം.
പക്ഷേ ഈ ഗ്രാമത്തില്‍ തന്നിഷ്ടക്കാരിയായ റീന. തന്നെക്കാള്‍ വലുതായി ആരുമില്ല, തന്‍റെ കാര്യങ്ങള്‍ ചെയ്യാന്‍ താനായി എന്ന അഹംഭാവമായിരുന്നു. വളരെ മോഡേണായിട്ടാണ് അവള്‍ നടക്കാറ്. ആരുടെ വാക്കുകളും ഗൗനിക്കാറില്ലാത്ത പൊട്ടിപെണ്ണ്.
ആലോചനയുടെ മുഖവുരയില്ലാതെയാണ് എല്ലാ കാര്യവും ചെയ്യാറ്. സ്നേഹാര്‍ദ്രമായ മൊഴികളും സ്നേഹമാലകള്‍ കോര്‍ക്കും വിധത്തിലുള്ള വാത്സല്യത്താലും അവളെ രാജകുമാരിയാക്കി വളര്‍ത്തുന്ന മാതാപിതാക്കളെ അവള്‍ ഒരിക്കലും ഓര്‍ക്കാറില്ല. അവള്‍ എന്താവശ്യപ്പെട്ടാലും വാങ്ങി കൊടുക്കും. ഇത്തരം പ്രവൃത്തികള്‍ തന്നെയാണ് ഈ കുട്ടിയെ വഷളാക്കി കൊണ്ടിരിക്കുന്നത്. ഒരു മകളല്ലെ എന്ന് കരുതി "നിലത്തിരുത്തിയാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും" എന്ന പഴമൊഴി പോലെ വല്ലാതെ സ്നേഹിച്ചു. സ്നേഹവും അമിതമായാല്‍ വഷളാകും.
എല്ലാവരും സന്തോഷത്തോടെ നല്‍കുന്നതാണ് സ്നേഹോപഹാരങ്ങള്‍. അവളുടെ ജന്മദിനത്തില്‍ സമ്മാനമായി അച്ഛനൊരു ലാപ്ടോപ്പ് വാങ്ങി കൊടുത്തു. ഇതും ഒരു സ്നേഹോപഹാരം. സ്നേഹോപഹാരങ്ങള്‍ ചിലപ്പോള്‍ സംതൃപ്തിയുള്ളതാകും. എന്നാല്‍ മറ്റൊരു സമയം കണ്ണീരാവാം.
വൈകാതെ അവള്‍ നെറ്റ് കഫെയില്‍ നിന്നുള്ള ചാറ്റിംഗ് വീട്ടില്‍ നിന്നായി. അതിലൂടെ അവള്‍ക്കൊരു ചാറ്റിംങ്ങ് ഫ്രണ്ടിനെയും കിട്ടി. എല്ലാ കാര്യങ്ങളും അവള്‍ അവനുമായി പങ്കുവെച്ചു. അവര്‍ പരസ്പരം കാണാതെ ഒരുപാട് സംസാരിച്ചു. സ്നേഹ മൊഴികളും തേന്‍തുള്ളി പോലുള്ള പുഞ്ചിരിയും മാത്രം. അവന്‍റെ മുഖം അവള്‍ കണ്ടിട്ടില്ല. വാക്കുകളില്‍ കൂടി അടുത്തുപോയ കുഞ്ഞുമനസ്സു മാത്രം. പ്രായത്തിന്‍റെ പക്വതയില്ലായ്മ അവളുടെ സ്വഭാവ ശുദ്ധി പാടെ നശിപ്പിച്ചു. അവള്‍ ചെയ്തിരുന്ന തെറ്റുകളെ അവള്‍ തിരിച്ചറിഞ്ഞില്ല. ഒരു സുപ്രഭാതത്തില്‍ അവളുടെ അമ്മ ചായയുമായി അവളുടെ മുറിയില്‍ വന്നപ്പോള്‍ കണ്ടത് മൂന്ന് വരിയില്‍ എഴുതി ഒരു കത്തിയ കടലാസിലെ അക്ഷരക്കൂട്ടങ്ങളാണ്. അവളെ കണ്ടില്ല. അന്നു മുതല്‍ അച്ഛന്‍ നല്‍കിയ സ്നേഹോപഹാരം അവര്‍ക്കിടയിലെ ദുഃഖവുമായി. മാധ്യമങ്ങളിലെല്ലാം പരസ്യം നല്‍കി. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ഫലമില്ല. തീരാദുഃഖത്തിന്‍റെ രാവുകളില്‍ ആ അച്ഛന്‍ ഓര്‍ത്തു: എന്നാണവളുടെ കടമയുടെ കൈപുസ്തകം കളവ് പോയത്. എന്നു മുതലാണ് പക്വതയില്ലായ്മ അവളെ പ്രതികൂലമായി ബാധിച്ചത്, അവളിത്രത്തോളം ക്രൂരമായത്.
ആലോചനയുടെ ദിനരാത്രങ്ങള്‍ കടന്നുപോയി. അന്വേഷണത്തിനൊടുവില്‍ ഏറ്റവും ഗുരുതരമായ ഒരു അവസ്ഥയില്‍ മകളെ കണ്ടുമുട്ടി. ആ നിമിഷത്തില്‍ ശാസിക്കാനോ കൈ ഉയര്‍ത്തി ഒന്ന് തല്ലാനോ ആ അച്ഛന് കഴിഞ്ഞില്ല. പരസ്പരം കണ്‍കളില്‍ നോക്കി മിഴികള്‍ സംസാരിക്കും വിധം പൊട്ടി പൊട്ടി കരഞ്ഞു. ഒരു സുപ്രഭാതത്തില്‍ തെരുവിന്‍റെ മകളായി അവളെ വലിച്ചെറിഞ്ഞ് തന്‍റെ കാമുകന്‍ പോയി. തെറ്റുകളെ അവള്‍ മനസ്സിലാക്കി തന്നിലെ പക്വതയില്ലായ്മയാണ് തന്നെ ഇങ്ങനെയാക്കിയതെന്ന് അവള്‍ക്ക് ബോധ്യമായി. തന്നെ വഞ്ചിച്ച ആ കള്ള കാമുകന്‍ ഇനിയും മറ്റാരെയെങ്കിലും വഞ്ചിക്കാന്‍ തുനിയുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവള്‍ വീണ്ടും ചാറ്റ് ചെയ്തു. അപ്പോഴാണ് അത്ഭുതകരമായ ആ വാര്‍ത്ത അവള്‍ അറിഞ്ഞത്. താന്‍ തെറ്റിദ്ധരിച്ച തന്‍റെ സുഹൃത്തല്ല അന്ന് അവിടെ വന്നത്. അവന് പകരം മറ്റാരോ ആയിരുന്നു. ഈ സംഭവത്തെ ഉള്‍കൊള്ളാന്‍ തന്‍റെ സുഹൃത്തിനുപോലും സാധിച്ചില്ല. അവന്‍ അവളുടെ വീട്ടില്‍ വന്നു. താനറിയാതെയാണെങ്കിലും താന്‍ നിമിത്തം പേരുദോഷം കേള്‍ക്കേണ്ടി വന്ന അവളുടെ ജീവിതം താന്‍ സ്വീകരിക്കാം. അവന്‍റെ വാക്കുകള്‍ പൂര്‍ണമാകും മുമ്പെ അവളുടെ അച്ഛന്‍റെ കണ്‍കളില്‍ അശ്രു കണങ്ങള്‍ ഒഴുകി. പിന്നെ ആരായിരുന്നു അവിടെ വന്നത്? എന്ന സംശയം. അത് നിയമ പാലകരേയും ഏല്‍പ്പിച്ചു.
ഇപ്പോള്‍ അവള്‍ തന്നിഷ്ടക്കാരിയല്ല. എടുത്ത് ചാട്ടകാരിയല്ല. സ്നേഹബന്ധങ്ങളുടെ വിലയറിയുന്ന ഒരു നാടന്‍ പെണ്‍കുട്ടിയായ് കുടുംബിനിയായ് സന്തോഷപൂര്‍വ്വം കഴിയുന്നു.

Saturday 27 February 2016

നിറകൺകളിലൂടെ

ഡ്രീം ഫ്രണ്ട്സ്

രാവിലെ തന്നെ അമ്മയുടെയും അച്ഛന്‍റെയും  വഴക്കുകള്‍ കേട്ടാണ് വിനോദ് എഴുന്നേറ്റത്. ഉടന്‍
തന്നെ അവന്‍ പുഞ്ചിരിയോടെ ചോദിച്ചു. "ഓ ഇന്നും നേരത്തെ തുടങ്ങിയോ വല്ലാത്ത കഷ്ടം".
അപ്പോള്‍ അച്ഛന്‍ അവന് മറുപടി കൊടുത്തു.
"ഓ.., ഇല്ലന്നേ നിന്‍റെ അമ്മ രാവിലെ തന്നെ വെറുതെ വഴക്കിടുകയാ".
എല്ലാം കേട്ട് ഒന്നും മിണ്ടാതെ കുറ്റം സമ്മതിച്ചപോലെ അമ്മ അവര്‍ക്കിടയില്‍ നിന്നും പോയി. വിനോദിനെ വിനു എന്നാണ് വിളിക്കാറ്. അവന്‍ കുളിക്കാനും പോയി. വിനു വളരെ ഉന്നതമായ ജീവിതലക്ഷ്യമുള്ള ഓരാളാണ്. പഠനത്തിലും മറ്റു വിഷയങ്ങളിലും അവന്‍ മിടുക്കനാണ്.
അവന്‍റെ ഫൈനല്‍ എക്സാമാണന്ന്. വീട്ടില്‍ നിന്നും കോളേജിലേക്ക് കുറച്ച് ദൂരമുണ്ട്. ബസ്സിലാണ് പതിവായി ക്ലാസില്‍ പോവുന്നത്. ഏറെ വൈകാതെ തന്നെ കോളേജിലേക്ക് പോവുന്ന വഴിയില്‍ വെച്ച് മാലാഖയെപ്പോലെ തോന്നുന്ന മിഴിയഴകും മുല്ലപ്പൂക്കള്‍ കൊഴിയും പോലുള്ള ചുണ്ടിലെ ഹിന്തോളവും അവന്‍റെ മനസ്സും ചഞ്ചലിതമായി. ഞാന്‍ ആദ്യമായി അവളെ കണ്ടത് ഹോസ്പിറ്റല്‍ വെച്ചായിരുന്നു. തീര്‍ത്തും ദയനീയമായ ഒരവസ്ഥയില്‍. അവളുടെ മുത്തശ്ശി.... പാവം മരണക്കിടക്കയില്‍ എന്നൊക്കെ പറയാം അത്രയും ദയനീയമായിരുന്നു.
അവരുടെകൂടെ ആരുമില്ലാത്തത് കൊണ്ട് ഞാനന്ന് ഒരുപാട് സഹായങ്ങള്‍ ചെയ്തു കൊടുത്തു. അന്നവള്‍ പറഞ്ഞത് അച്ഛനും അമ്മയും മുംബൈയില്‍ ആണെന്നാണ്. താന്‍ പഠിക്കാന്‍ വേണ്ടി മുത്തശ്ശിയുടെ കൂടെ നാട്ടില്‍ നില്‍ക്കുകയാണെന്നും പറഞ്ഞു. മുത്തശ്ശിയുടെ അസുഖം മൂലം അച്ഛനും അമ്മയും നാട്ടിലേക്ക് വരുന്നുണ്ടെന്നും പറഞ്ഞു. തക്കം കിട്ടിയപ്പോള്‍ ഞാനവളുടെ പേര് ചോദിച്ചു. ആ ദുഃഖത്തില്‍ എവിടെനിന്നോ ഉണ്ടാക്കിയ ചിരിയോടെ അവള്‍ മൊഴിഞ്ഞു. ശ്രീത. അന്നു പിരിഞ്ഞതില്‍  പിന്നെ അവളെ ഞാന്‍ കാണുന്നത് ഇന്നാണ്. കോളേജില്‍ വെച്ച് അതും ഈ അവസാനവര്‍ഷം. അവള്‍ ആദ്യമെ അവിടെയുണ്ടായിരുന്നിട്ടും എന്തോ കാണാന്‍ കഴിഞ്ഞില്ല. കണ്ടതില്‍ പിന്നെ കളിചിരിയായി കൂട്ടുകൂടി. ഞാനറിയാതെ ഞങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു. തനി നാടന്‍ ഭാഷയില്‍ അതിന് പ്രേമം എന്ന പേരും നല്‍കി. ആലോചനയില്‍ നിന്നും അധ്യാപകനെന്ന തൊട്ടുണര്‍ത്തി ചോദ്യകടലാസ് തന്നു. മനസ്സാക്ഷിയാവണം ആ ആലോചന വാക്യങ്ങള്‍ എന്‍റെ മനസ്സില്‍ നിന്നും പാടെ മങ്ങി. ഇപ്പോള്‍ എന്‍റെ മുമ്പില്‍ പരീക്ഷ പേപ്പര്‍ മാത്രം ഓരോ ചോദ്യത്തിനും അറിയും വിധം ഉത്തരമെഴുതി ക്ലാസ്സില്‍ നിന്നും പുറത്തു വന്നു. പെട്ടെന്നെന്‍റെ ആലോചനയിലെ സുന്ദരി എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു അറിയാതെ ഞാന്‍ ഉറക്കെ  പറഞ്ഞുപോയ്.
"ആരുടേതാവാനാണോ
ഈ അപ്സരസ്സിന് വിധി
ആരായാലും അവന്‍ ഭാഗ്യവാന്‍ തന്ന."
ഒരു ചെറുപുഞ്ചുരിയോടെ എന്നെ അവള്‍ പുസ്തകം കൊണ്ടടിച്ചു. എന്നിട്ട് നിനക്ക് വട്ടായോ എന്ന് ചോദിച്ചു. ഭാഗ്യം മറ്റാരും കണ്ടില്ല എന്ന ഭാവത്താല്‍ ഞാന്‍ ചിരിച്ചു. ഞാന്‍ പറഞ്ഞില്ലെങ്കിലും എന്നിലെ അസുഖം പ്രണയമാണെന്ന് അവര്‍ക്ക് മനസ്സിലായികാണും. എന്നിലെ അസൂയയുടെ ഭാവമുള്ള മനസാക്ഷിയാവണം അവളെ നേരില്‍ കണ്ട് പ്രണയം പറയാന്‍ അനുവദിച്ചില്ല. എവിടെയോ അതിന്‍റെ ശ്രമം വന്നപ്പോഴും ഞാന്‍ സ്വയം ഒഴിഞ്ഞ് മാറികൊണ്ടിരുന്നു. എന്നും അവള്‍ എന്‍റെ പ്രണയിനി മാത്രമല്ല നല്ല കൂട്ടുകാരിയും കൂടിയാണ്.
എന്‍റെ നന്മയിലെ ഉറവിടമായ മുത്തശ്ശിയെ എന്‍റെ അമ്മ എന്നില്‍ നിന്നകറ്റിയപ്പോഴും  അടുപ്പവഴികള്‍ എന്‍റെ കാതില്‍ മന്ത്രിച്ച പ്രണയിനിയാണവള്‍. കോളേജ് കഴിഞ്ഞാലും കൂട്ടുകെട്ടിനെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ അഞ്ച് പേര് ചേര്‍ന്ന് ഒരു ഗ്യാങ്ങ് ഉണ്ടാക്കി "ഡ്രീം ഫ്രണ്ട്സ്". പെട്ടെന്നാണെന്‍റെ അമ്മക്ക് അസുഖം വന്നത്. അതിനായി വലിയ ഒരു ഓപ്പറേഷന്‍ വേണമെന്ന ഡോക്ടര്‍മാരുടെ പെരുപ്പിക്കലും.
ലക്ഷങ്ങളോളം ചിലവ് വരാവുന്ന ഒരു ഓപ്പറേഷന്‍. ആ ഫീസ് കെട്ടിയില്ലെങ്കില്‍ എനിക്ക് ഒരു പക്ഷേ അമ്മയെ തന്നെ നഷ്ടമായേക്കാം. ഞാനാരോട് പറയാന്‍. അച്ഛന്‍ നാട്ടിലില്ല. ബാങ്കില്‍ പോയപ്പോള്‍ ഇത്രയും പണം പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ല. കുറഞ്ഞ പക്ഷം ഒരാഴ്ചയെങ്കിലും വേണമെന്നാണ് പറഞ്ഞത്. ഞാനെന്ത് ചെയ്യും? എനിക്കറിയില്ല. എന്‍റെ താളം തന്നെ തെറ്റാനാണ് സാധ്യത. അമ്മയില്ലാതെ ഞാനീ ലോകത്ത് ജീവിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടി പൊട്ടി കരയണം. പക്ഷേ ആരോട് പറഞ്ഞ് കരയാന്‍. കൂട്ടുകാര്‍ അവരോട് പറഞ്ഞു കരഞ്ഞു. പൊട്ടി പൊട്ടി കരഞ്ഞു. അല്പനേരമാണെങ്കിലും വാക്കുകളാല്‍ അവരെന്നെ ഒരുപാട് ആശ്വസിപ്പിച്ചു. പക്ഷേ പണം !
അപ്രതീക്ഷിതമായിട്ടായിരുന്നു എന്‍റെ ശ്രീതയും മിത്തുവും, റാഷിയും എനിക്ക് വേണ്ട അതെ തുക എന്‍റെ ഉള്ളം കയ്യില്‍ വെച്ചു തന്നത്. വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ട് എന്‍റെ കൂട്ടുകാരോട്. കൂടപ്പിറപ്പുകളെക്കാള്‍ എന്നെ മനസ്സിലാക്കിയ എന്‍റെ സുഹൃത്തുക്കള്‍. അതീവ സന്തുഷ്ടനാണ് ഞാനിപ്പോള്‍. കാരണം എന്‍റെ അമ്മയുടെ പ്രാണനാണ് എന്‍റെ സുഹൃത്തുക്കള്‍ എനിക്ക് തിരിച്ച് നല്‍കിയത്. സന്തോഷം കൊണ്ട് എന്‍റെ കണ്ണുകള്‍ നനഞ്ഞു. കവിള്‍ തടം ചുവന്നു. അവരെ ആലിംഗനം ചെയ്തപ്പോള്‍ കണ്‍കളില്‍ നിന്നും ആനന്ദകണ്ണീര്‍ പുറത്തേക്കൊഴുകി. അവര്‍ കാരണം എനിക്ക് കിട്ടിയത് ഏതൊരു കുടുംബത്തിലെയും മാലാഖയെയാണ്. നിലവിളക്കിനെയാണ്. ഡ്രീം ഫ്രണ്ട്സ് എന്നും ഡ്രീം ഫ്രണ്ട്സ് ആയിതന്നെ തുടരട്ടെ.
സ്വയം മനസിലാക്കി സുഖവും ദുഃഖവും ഒത്തു ചേര്‍ന്ന് കഴിയുന്ന ഡ്രീം ഫ്രണ്ട്സ്. ഇത്തരം ഡ്രീം ഫ്രണ്ട്സ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടാവാം. ഒത്തിരി ഒത്തിരി നല്ല അനുഭവങ്ങള്‍ അല്ലെങ്കില്‍ ഓര്‍ക്കാന്‍ സുഖമുള്ള നോവുകള്‍ അവര്‍ നിങ്ങള്‍ക്കായി സമ്മാനിക്കും.

നിറകൺകളിലൂടെ

അയാള്‍ എഴുത്തുകാരന്‍

രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി എന്നതില്‍ പരം ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്‍റെ പ്രായം കൂടി വരികയല്ലെ. അധ്വാന ശേഷി കുറഞ്ഞു. ആവുന്ന കാലത്ത് എന്‍റെ മക്കളെ ഞാന്‍ പഠിപ്പിച്ചു. മൂത്തവള്‍ ടീച്ചറായി. രണ്ടാമത്തവള്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഇപ്പോള്‍ നോക്കിനില്‍ക്കാനല്ലാതെ എനിക്കൊന്നിനും ആവില്ലല്ലോ. നിര്‍മ്മല എന്‍റെ മൂത്തമകള്‍. അവളാണ് ഞാനടക്കമുള്ള ഈ വീട് നോക്കുന്നത്.
ഗൃഹച്ഛിദ്രമില്ലാതെ സമാധാനപരമായി ഞങ്ങള്‍ ജീവിതം നയിക്കുന്നു. ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് അവളെ എനിക്ക് എന്‍റെ അടുത്തെങ്ങും കാണുന്നത് തന്നെ ദേഷ്യമായിരുന്നു. കാരണം മറ്റൊന്നുമല്ല, തന്നിഷ്ടക്കാരി, ആരെങ്കിലും രണ്ട് നല്ല വാക്ക് പറഞ്ഞാല്‍ അവള്‍ക്കത് ഇഷ്ടമാവില്ല. ഉപദേശം കേള്‍ക്കുന്നത് അവള്‍ക്ക് ദേഷ്യമായിരുന്നു. തനി പിശാച് അങ്ങനെയായിരുന്നു അവളെ ഞാന്‍ വിശേഷിപ്പിക്കാറ്.
ഇപ്പോഴോ? അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പോലും കഴിയില്ല എന്ന മട്ടായി. "ദൈവത്തിന്‍റെയോരോ കളികള്‍!"
'പാവം' അവളുടെ അമ്മ. കാര്‍ത്ത്യായനി മരിച്ചതില്‍ പിന്നെ അവളുടെ കളിയും ചിരിയുമൊക്കെ അവസാനിച്ചു. ആ പഴയ ശുണ്ഠിയും തന്നിഷ്ടവുമെല്ലാം എവിടെയോ മറഞ്ഞു. എന്‍റെ മോള്‍ ആകെ മാറി!
ഈ കണ്ണുകള്‍ അടയുന്നതിന് മുമ്പ് അവളെ പൊന്നുപോലെ നോക്കുന്ന ഒരാള്‍ക്ക് കൈ പിടിച്ചേല്‍പ്പിക്കണം. എങ്കില്‍ സമാധാനമാകും, ശാന്തി ലഭിച്ച ആത്മാവിനെപ്പോലെ. തീര്‍ത്തും ഭാഗ്യരഹിതരായ എന്‍റെ മക്കള്‍ ചെറുനാളിലെ അമ്മയെ നഷ്ടപ്പെട്ട ദുരിതങ്ങള്‍ സ്വന്തമാക്കിയവര്‍. അമ്മ വേഗം കെട്ടി. വീട് വീടാക്കിയെടുത്തവള്‍. എന്നാല്‍ ഞാന്‍ അറിഞ്ഞില്ല ഭാഗ്യം കെട്ട എന്‍റെ മകള്‍ക്ക് ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കുമെന്ന്!
അയാള്‍ എഴുത്തുകാരനായിരുന്നു. പോരാത്തതിന് അവളുടെ സ്കൂളില്‍ അധ്യാപകനുമാണ്. മലയാളം അധ്യാപകന്‍. അവര്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. ആരുമറിയാതെ ആരോടും പറയാതെ അവര്‍ അവര്‍ക്കായ് പണിത സ്നേഹ സൗധത്തിന്‍റെ  പടിവാതിലുകള്‍ കടന്ന് പോവാന്‍ ഞാനവരെ അനുവദിച്ചു. ഇനിയും എനിക്ക് സന്തോഷത്തോടെ മരിക്കാം. എല്ലാം ശുഭം മംഗളം.
സ്നേഹബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന ലോകത്തേക്ക് ഞാന്‍ പോകുന്നു. അവിടെനിന്ന് എന്‍റെ ദേവതയും ചരാചരദൈവങ്ങളും എന്നെ വിളിക്കുന്നു. ഞാന്‍ പോകുന്നു. 
ശുഭം മംഗളം.

Wednesday 24 February 2016

good

السلام عليكم ورحمة الله وبركاته
ഉമ്മ പോകുമ്പോള്‍

ഉണങ്ങിയ കെട്ടിടമാകും വീട്

ഉറക്കം പാതിയില്‍ മുറിയും

ഉണര്‍ന്നിരുന്ന് ഓര്‍മകള്‍ കരയും

ഉമ്മ നട്ടതും നനച്ചതും

നൂലില്‍ കോര്‍ത്തതും

ഓതി അടയാളമിട്ടതും കണ്ട്

ഉള്ളിലൊരു മഴ തുടങ്ങുന്നത്

അവള്‍ മാത്രം തൊട്ടറിയും

അവളും ഉമ്മയാണല്ലോ.

ഉമ്മയുടെ വേര്‍പാടില്‍ വെന്തുണങ്ങിയ നാളുകളില്‍, വീടിന്റെ അകവും പുറവും ആ തലോടലില്ലാതെ അനാഥമായപ്പോള്‍ മനസ്സെഴുതിയ വരികളാണിത്. ഉമ്മയെ നഷ്ടപ്പെടുമ്പോള്‍ തകരുന്നത് സ്‌നേഹത്തിന്റെ ഒരു രാജ്യമാണെന്ന് ഉമ്മയെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും. ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ നമ്മെ സ്‌നേഹിക്കാന്‍ തുടങ്ങിയത് നാം ആരൊക്കെയോ ആയതിനു ശേഷമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിനും മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍ രണ്ടാളും...... വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി. ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്'' (യാ ഇലാഹി). പുരസ്‌കാരങ്ങള്‍ നിരവധി വന്നുചേരുകയും നേട്ടങ്ങളുടെയും പ്രശസ്തിയുടെയും നടുവില്‍ കഴിയുകയും ചെയ്ത ബഷീര്‍ പക്ഷേ, ഏറ്റം ഹൃദ്യമായ ആനന്ദമായി ഓര്‍മിച്ചെടുത്തത് എന്താണെന്ന് നോക്കൂ. അതാണു പിതാവ്...... ഉമ്മയ്ക്ക് അറിയുന്ന പോലെ മറ്റൊരാള്‍ക്ക് നമ്മെയറിയില്ല. ഇഷ്ടവും അനിഷ്ടവും അനക്കവും ഇണക്കവുമെല്ലാം ഉമ്മയ്ക്കറിയാം. മറ്റാരേക്കാളും ഉമ്മ നമ്മുടെ കൂടെയുണ്ട്. ഉള്ളു നൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുതല്‍ ഒപ്പമുണ്ട്. ഉമ്മയെ നഷ്ടമാകുമ്പോള്‍ അതെല്ലാമാണ് നഷ്ടമാകുന്നത്. വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്, ആ ഉമ്മയോളം വരില്ല മറ്റൊന്നും...... ഉമ്മ തൊടുമ്പോള്‍


പ്രമുഖ മനശ്ശാസ്ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു: മെഡിക്കല്‍ കോളേജില്‍, മാസം തികയുന്നതിനു മുമ്പ് ഒരു കുഞ്ഞ് പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയെയും കുഞ്ഞിനെയും ഒരു നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന് രക്ഷിക്കാനായി ഒരു നഴ്‌സ് കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക് കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ് മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കൈയില്‍ കൊടുത്ത് സദാ സമയവും സ്‌നേഹപൂര്‍വം തലോടാനും ലാളിക്കാനും നിര്‍ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു..... രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്. അവള്‍ നല്ല ആരോഗ്യവതിയായി കഴിയുന്നു. മരുന്നിനും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്പര്‍ശത്തിനും പരിലാളനക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് പുസ്തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്ഗുണങ്ങള്‍ കുറയുമെന്ന് പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കല്‍പനകളും നിര്‍ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന് മക്കളിലേക്ക് പകരുകയുള്ളൂവെന്നര്‍ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്. എങ്കില്‍ ഓര്‍ത്തുനോക്കൂ, ഉമ്മയെ ഒന്നുമ്മ വെച്ചിട്ടെത്ര കാലമായി? ഉപ്പയെ ഒന്ന് ചേര്‍ത്തുപിടിച്ചിട്ട് എത്ര നാളായി? പെങ്ങളെ, അനിയനെ, മക്കളെ ഒന്നു തൊട്ടിട്ട് എത്ര ദിവസങ്ങളായി? വല്ല്യുമ്മയും വല്ല്യുപ്പയുമുള്ള വീട്


ഒരു അധ്യാപക സുഹൃത്ത് പറഞ്ഞതാണ്; വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിനു കുട്ടി മറുപടി പറഞ്ഞു, ഉമ്മയും ഉപ്പയും ഇക്കയും അനിയത്തിയും.’വല്ല്യുപ്പയും വല്ല്യുമ്മയുമൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ചിങ്ങനെ പറഞ്ഞുവത്രെ;‘ആഹ്.. ഉമ്മൂമ്മയുണ്ട്! വീട്ടിലെ സവിശേഷമായ ഒരംഗമായി ഉമ്മൂമ്മയെ മാതാപിതാക്കള്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടി ആദ്യം എണ്ണിപ്പറയുന്നത് ഉമ്മൂമ്മയെ ആയിരിക്കുമെന്ന് തീര്‍ച്ച.


വീട്ടില്‍ പരീക്ഷിച്ച ഒരു കാര്യം പറയട്ടെ, ഉറങ്ങാനൊരുങ്ങും മുമ്പ് ഉമ്മക്കും ഉപ്പക്കും സലാം കൊടുത്ത് ഒരു മുത്തം നല്‍കാന്‍ മോനോട് പറയും. കുറച്ച് ദിവസമേ അങ്ങനെ പറഞ്ഞുകൊടുക്കേണ്ടി വന്നുള്ളൂ, പിന്നെയവന്‍ അതൊരു ശീലമാക്കി. ഉമ്മയും ഉപ്പയും ആ‘പൊന്നുമ്മ കാത്തിരിക്കും.


വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആ രംഗം കാണുമ്പോള്‍. അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്ന് അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ. നമുക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍.


മഹാപണ്ഡിതന്‍ ഇമാം റാസിയുടെ ഒരു സംഭവമുണ്ട്;


പിതാവിന്റെ സ്വത്ത് വീതിക്കുമ്പോള്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് വേണമെന്ന് തര്‍ക്കിച്ചു. തനിക്കിഷ്ടമുള്ളത് ഇമാം പറഞ്ഞതിങ്ങനെ: ''എനിക്ക് ഉമ്മയെ മതി, ദയവ് ചെയ്ത് നിങ്ങളെനിക്ക് ഉമ്മയെ തരണം. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ..''


കുടുംബമൊന്നിച്ച് വിദേശത്ത് പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ സംഭവം വായിച്ചു. കുഞ്ഞിനെയും കൂട്ടി ഷോപ്പിംഗ് മാളില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ഒരു നിമിഷം കൊണ്ട് കുഞ്ഞിനെ കാണാതായി. കൈവിട്ട് എങ്ങോ ഓടിപ്പോയ കുട്ടിയെ കാണാതെ ആ ഉപ്പ വിതുമ്പിക്കരഞ്ഞു. ഒരുപാട് അന്വേഷിച്ചലഞ്ഞ് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. നിറയെ ചുംബനങ്ങള്‍ സമ്മാനിച്ച് ആ പിതാവ് നേരെ പോയത് നാട്ടിലേക്ക് ടിക്കറ്റെടുക്കാനായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോകുന്നതിന്റെ കാരണമന്വേഷിച്ച ഭാര്യക്ക് നല്‍കിയ മറുപടി ഇതായിരുന്നു: ''രണ്ടര മണിക്കൂര്‍ എന്റെ കുഞ്ഞിനെ കാണാതായപ്പോള്‍ ഞാനനുഭവിച്ച വേദന എനിക്കേ അറിയൂ. രണ്ട് വര്‍ഷമായി സ്വന്തം കുഞ്ഞിനെ കാണാതെ കഴിയുന്ന എന്റെ ഉമ്മയെ എനിക്ക് വേഗം കാണണം. ആ ദുഃഖത്തിന്റെ ആഴം എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്.....! പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു.


നമുക്ക് ജന്മം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റിവളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് ഉമ്മയും ഉപ്പയും. അവരുടെ തണലിനും തലോടലിനുമൊപ്പം നില്‍ക്കേണ്ടവരാണ് മക്കള്‍. വല്ല്യുമ്മയുടെ കഥകള്‍ കേട്ടും വല്ല്യുപ്പയുടെ സ്‌നേഹലാളനകള്‍ നുകര്‍ന്നും നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ.....!!

മുഴുവനും വായിക്കുമല്ലോ
നമ്മേ നാമാക്കിയ മാതാപിതാക്കളേ ഓർക്കുവാൻ വേണ്ടി


a